വത്സലയെ എങ്ങിനെ പറഞ്ഞു മനസ്സിലാക്കും  ?  ഈയിടെയായി  അവളുടെ മുന്നില്‍  താണു തല താഴ്തി നില്‍ക്കുകയല്ലേ ? കുറച്ചു നാളുകളായി  അസ്വസ്ഥനായിരുന്ന  രമേശന്‍ നായര്‍  ഒടുവില്‍ ധൈര്യം  സംഭരിച്ചു ഭാര്യയോടത് പറഞ്ഞു. 
            ഒരു മാസം മുന്‍പ് ഓഫീസിലെ ഗോഡോവ്ന്‍ കീപ്പര്‍ ജോഷിയാണ്   കിഷന്‍ ബാബയുടെ ക്ലിനിക്കില്‍ (ആശ്രമത്തില്‍ ) രമേശന്‍ നായരെ കൊണ്ടുപോയത്. 
            അസുഖ ലക്ഷണങ്ങള്‍ മുഴുവന്‍ കേട്ട ശേഷം ബാബ പറഞ്ഞു :" ഇതിനുള്ള സസ്യസംബന്ധിയായ  മരുന്ന്   കഴിച്ചാല്‍ ആറ് മാസം  കൊണ്ട് ഗുണം കിട്ടും ഗാരന്റി ഇല്ല ".
           "പെട്ടെന്ന് സുഖം പ്രാപിക്കാന്‍ ഒരു വഴിയുണ്ട്.  പലരിലും ഇത് പരീക്ഷിച്ചു നല്ല ഫലം കണ്ടിട്ടുമുണ്ട്, ജോഷി ഭായിക്കറിയാമല്ലോ"  ജോഷി അറിയാം എന്ന് തലകുലുക്കി. 
            "പതിനാലിന് താഴെ, ഇളം നാമ്പ്‌ യിരിക്കണം"  തിരിക്കുമ്പോള്‍, വിടവുകള്‍ കൂടിയ വെറ്റിലക്കറ  പുരണ്ട വലിയ പല്ലുകള്‍ നീണ്ട വെള്ള ത്താടിക്കിടയിലൂടെ വിരിയിച്ചു  കുടവയര്‍ കുലുക്കി, ഉറക്കെ  ചിരിച്ചു കൊണ്ട്  ബാബ ജോഷിയുടെ ഓര്‍മ   പുതക്കാനെന്നോണം പറഞ്ഞു. 
               പുറത്തിറങ്ങിയപ്പോള്‍ ജോഷി ജി  രമേശന്‍ നായരോട് വൈകല്‌പിക ചികിത്സയെപ്പറ്റി വിശദീകരിച്ചു.
              "ഒരിക്കല്‍  മതി. ഫലം നിശ്ചയം.  രമേശ്‌ഭായി ഭാഗ്യവാനാണ്  വീട്ടില്‍ തന്നെ മരുന്നുള്ളപ്പോള്‍ "
               അന്ന് തൊട്ടാണ്  എട്ടില്‍ പഠിക്കുന്ന തന്‍റെ മിനി മോളുടെ  താരുണ്യ ഭംഗി  രമേശന്‍ നായര്‍ സൂക്ഷമമായി ശ്രദ്ധിക്കുവാന്‍ തുടങ്ങിയത്. 
             "നിങ്ങള്‍ക്ക് ഭ്രാന്താണ്.   മൃഗം " വത്സല പ്രതികരിച്ചപ്പോള്‍ രമേശന്‍ നായര്‍ ജോഷി പറഞ്ഞു കൊടുത്ത തന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ തുടങ്ങി.
               "എനിക്ക് പിടിപെട്ടിരിക്കുന്നത്   ആയുസ്സ് കുറയ്ക്കുന്ന  ക്രമവിരുദ്ധമായ  അസ്വാസ്ത്യമാണ് , പലര്‍ക്കും ബാബയുടെ    പ്രതിവിധി ഉപകാരപെട്ടിട്ടുമുണ്ട്. ആരും പുറത്തു പറയില്ലെന്ന് മാത്രം".
                "നിനക്ക്  പെട്ടെന്ന് വിധവയാകണോ, അതോ ..."
                 കേട്ട പാതി, കേള്‍കാത്ത പാതി, വത്സല ചെവി പൊത്തി അയാളുടെ മുന്‍പില്‍ നിന്നും ഓടി മറഞ്ഞു.

                കുറേ നാളുകളായി വീട്ടില്‍ ശ്മശാന  മൂകതയാണ്.  രമേശന്‍ നായര്‍ വീട്ടില്‍ നിന്നും ആഹാരം  കഴിക്കാതായി.

                "ഞാന്‍ അവളെ പറഞ്ഞു മനസ്സിലാക്കാം. എനിക്ക് പെട്ടെന്ന് വിധവയാകണ്ട" ഒടുവില്‍  വത്സല ഭീഷണിക്ക് വഴങ്ങി.

                 "ഇന്സേജ്റ്റ്, റെപ്, കുട്ടിയെ മെഡിക്കല്‍ ടെസ്ടിനു വിടണം.  ഈയിടെയായി ഇതുപോലെ ഒരുപാട് കേസുകള്‍ വരുന്നുണ്ട്". .എഫ് ഐ ആര്‍ എഴുതുമ്പോള്‍, മഹാറാണിയുടെ ഭാഷ നാവിനു വഴങ്ങാന്ത  സീനിയര്‍ ഇന്‍സ്പെക്ടര്‍ കദം  പിറുപിറുത്തു.  

Views: 171

Comment

You need to be a member of Whiteline World to add comments!

Join Whiteline World

Comment by V Vijayakumar on June 21, 2012 at 11:06am
Shri Sureshkumar,

അജ്ഞതയും അന്ധവിശാവവും, പ്രത്യേകിച്ചും സാര്‍വ്വജനീനമായ നഗരങ്ങളില്‍ കൂടി വരുന്ന കാലഘട്ടമാണ് ഇത് . ഈ അവസരത്തെ ചൂഷണം ചെയ്യാന്‍ മുറിവൈദ്യന്‍മാര്‍, പണ്‌ഡിതവേഷധാരികള്‍ ഒക്കെ ഒട്ടനേകം. ഒരു കൌന്സിലിങ്ങില്‍ കൌമാര പ്രായം എത്തിയ പെണ്‍കുട്ടിയുടെ പാവം അമ്മ കേള്‍പിച്ച ദുഃഖ സത്യമാണ് ഈ കഥ എഴുതാന്‍ പ്രേരിപ്പിച്ചത്. കാര്യങ്ങള്‍ കൈവിട്ടു പോകും മുന്‍പ് പിടിച്ചു നിര്‍ത്താന്‍ പറ്റി.
ഭയം കൊണ്ടും, അജ്ഞത കൊണ്ടും മൂടപ്പെടുന്ന കേസുകള്‍ നിയന്ത്രണം വിട്ടു പല ജീവിതങ്ങളെയും നശിപ്പിച്ചു ശിക്ഷാര്‍ഹമായ നിലയില്‍ പുറത്തു വരുമ്പോള്‍ മാത്രമാണ് പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും എത്തിച്ചേരുന്നത് .

വായനക്കും ഉചിതമായ അഭിപ്രായത്തിനും നന്ദി.
Comment by Kanakkoor R Sureshkumar on June 20, 2012 at 9:37pm

കഥയെ കുറിച്ച് അല്‍പ്പം ആഴത്തില്‍ പറയട്ടെ. 

കഥ നല്ല നിലവാരം പുലര്‍ത്തി. ഇത് നടക്കുന്ന നടുക്കുന്ന കാര്യം തന്നെ. 
അമ്മമ്മാര്‍ പെണ്‍കുട്ടികളെ അച്ഛനെ ഏല്‍പ്പിച്ചു പുറത്തിറങ്ങുവാന്‍ മടിക്കുന്നു. 
സുഹൃത്തുക്കള്‍ പരസ്പരം സംശയിക്കുന്നു. 
കഥയിലെ പെണ്‍കുട്ടി എന്ന ഇരയെ രൂപപ്പെടുത്തിയത് ചുറ്റുവട്ടത്തുള്ള മുഴുവന്‍ സമൂഹവും ചേര്‍ന്നാണ്. 
അല്ലെ ? 
ഇത് കൂടുതല്‍ കടുത്ത മാനസികാവസ്ഥയിലേക്ക്  വിരല്‍ ചൂണ്ടുന്നു.   
ഭ്രാന്തമായ  അവസ്ഥ ! 
മൃഗം എന്ന പേര് ഏറെ യോജിച്ചു. 
Comment by ജീ ആര്‍ on June 20, 2012 at 1:46pm

എവിടെ നോക്കിയാലും ഇത് പോലെ ഉള്ള വാര്‍ത്തകള്‍ നിറഞ്ഞു നില്‍ക്കുന്നു ഇതാ ഇന്ന് അറസ്റ്റിലായ ഫ്രഞ്ച് ഉദ്യോഗസ്ഥന്റെ കഥ നോക്കു ,നാള്‍ മനുഷ്യന്‍ മൃഗമായി മാറികൊണ്ടിരിക്കുന്നു പരിണാമ  ചക്രം  തിരിഞ്ഞു കറങ്ങി തുടങ്ങിയോ  

മകളെ പീഡിപ്പിച്ച ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്തു 

Posted on: 20 Jun 2012



ബാംഗ്ലൂര്‍: മൂന്നര വയസ്സുള്ള മകളെ മാനഭംഗപ്പെടുത്തിയ കേസില്‍ ആരോപണവിധേയനായ ഫ്രഞ്ച് നയതന്ത്രകാര്യ ഉദ്യോഗസ്ഥന്‍ ഒടുവില്‍ അറസ്റ്റിലായി. ബാംഗ്ലൂരിലെ ഫ്രഞ്ച് കോണ്‍സുലേറ്റ് ഡെപ്യൂട്ടി ഹെഡ് ഓഫ് ചാന്‍സറി പാസ്‌കല്‍ മസൂരിയറെ ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് കോണ്‍സുലേറ്റ് ഗസ്റ്റ് ഹൗസില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മേയോ ഹാള്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട പാസ്‌കല്‍ മസൂരിയറെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്കയച്ചു. 

നയതന്ത്ര പരിരക്ഷയില്ലാത്ത ഉദ്യോഗസ്ഥനായതിനാല്‍ പാസ്‌കല്‍ മസൂരിയറെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചതിനു പിന്നാലെയാണ് പോലീസ് നടപടി. ഡി.എന്‍.എ. പരിശോധന നടത്തുന്നതിനായി മസൂരിയറുടെ രക്ത സാമ്പിളുകള്‍ ബൗറിങ് ആസ്പത്രിയില്‍ ശേഖരിച്ചു. മസൂരിയര്‍ കുട്ടിയുടെ പിതാവ് തന്നെയാണോ എന്ന് തീര്‍ച്ചപ്പെടുത്തുന്നതിനാണ് ഡി.എന്‍.എ. പരിശോധന. ബൗറിങ് ആസ്പത്രിയില്‍ നിന്ന് പുറത്തേക്കു കൊണ്ടു വരവേ രണ്ടു പേര്‍ മസൂരിയറെ ആക്രമിക്കാന്‍ ശ്രമിച്ചു. ജനരോഷത്തിനിടയില്‍ പോലീസ് നന്നേ പണിപ്പെട്ടാണ് ഇയാളെ വാഹനത്തില്‍ കയറ്റിയത്.

എറണാകുളം സ്വദേശിയായ ഭാര്യ സുജാ ജോണ്‍സിന്റെ പരാതിയെത്തുടര്‍ന്നാണ് നയതന്ത്ര ഉദ്യോഗസ്ഥനെതിരെ ഹൈഗ്രൗണ്ട് പോലീസ് കേസെടുത്തത്. നയതന്ത്ര പരിരക്ഷയെപ്പറ്റി വ്യക്തമായ വിശദീകരണം ലഭിക്കാഞ്ഞതിനാല്‍ പരാതി ലഭിച്ചതിന്റെ അഞ്ചാം ദിവസമാണ് അറസ്റ്റുണ്ടായത്. അറസ്റ്റ് വൈകിയതിനെത്തുടര്‍ന്ന് വിവിധ ശിശുക്ഷേമ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 

കഴിഞ്ഞ ദിവസം ഹൈഗ്രൗണ്ട് പോലീസ് കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥനെ അറസ്റ്റ് രേഖപ്പെടുത്താതെ ഫ്രാന്‍സ് എംബസ്സിക്ക് വിട്ടു നല്‍കിയിരുന്നു. ബലപ്രയോഗത്തിലൂടെയുള്ള മാനഭംഗത്തിന് ഐ.പി.സി. 376-ാം വകുപ്പു പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടി ലൈംഗിക പീഡനത്തിനിരയായതായി ബാപ്റ്റിസ്റ്റ് ആസ്പത്രിയിലെ പരിശോധനയില്‍ നേരത്തേ തെളിഞ്ഞിരുന്നു. 

കേസുമായി ഫ്രാന്‍സ് പൂര്‍ണമായി സഹകരിക്കുമെന്ന് ബാംഗ്ലൂരിലെ ഫ്രഞ്ച് കോണ്‍സുലേറ്റ് ജനറല്‍ പോലീസിനെ അറിയിച്ചിരുന്നു. കുറ്റം തെളിഞ്ഞാല്‍ പത്തു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പാസ്‌കല്‍ മസൂരിയര്‍ക്കെതിരെ ആരോപിച്ചിരിക്കുന്നത്. നയതന്ത്ര ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത നടപടി സ്വാഗതാര്‍ഹമാണെന്ന് സുജാ ജോണ്‍സിന്റെ അഭിഭാഷക പ്രമീള നെസര്‍ഗി പറഞ്ഞു. അറസ്റ്റിനെപ്പറ്റി കൂടുതല്‍ പ്രതികരിക്കാന്‍ സുജാ ജോണ്‍സ് തയ്യാറായില്ല. നിയമ നടപടികളും വിചാരണയും വേഗം പൂര്‍ത്തിയാകണമെന്നു മാത്രം താത്പര്യപ്പെടുന്നതായി സുജ പറഞ്ഞു. 
Comment by t.c.v.satheesan on June 20, 2012 at 1:24pm

അപ്പോള്‍ ചിത്രഗുപ്തന്‍ ഇനി എന്തു പണിയാ എടുക്കുവാ ..?

Comment by V Vijayakumar on June 20, 2012 at 10:37am
പത്രങ്ങളുടെ കോണുകളില്‍ ഇടയ്ക്കിടെ ഞെട്ടിപ്പിക്കുന്ന, അവിശ്വസനീയമായ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ പല ക്രൂര കൃത്യങ്ങള്‍ക്കും പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അജ്ഞതയും, അന്ധവിശ്വാസങ്ങളും, പ്രേരണകളും നമ്മള്‍ അറിയുന്നില്ല.

Thanks Boban, Aneesh for reading and commenting.
Regards.
Comment by Boban Joseph on June 20, 2012 at 10:20am

നമ്മുടെ നാട്ടില്‍ കാണുന്ന അധികം പരസ്യം അല്ലാത്ത രഹസ്യത്തിന്റെ, എന്നാല്‍ ചില വസ്തുതകളുടെ, അവ്യക്തത നിറഞ്ഞ എന്നാല്‍ സത്യമായ സംഭവങ്ങളുടെ ഒരു ഭാഗമായ കഥ.

ആശംസകള്‍.

Comment by ANEESH PUTHUVALIL (പുതുവലില്‍ ) on June 20, 2012 at 10:18am

ഒരച്ഛന്റെ  സ്വാര്‍ഥത ഇത്രത്തോളമോ??? മൃഗം തന്നെ ...

Comment by V Vijayakumar on April 3, 2012 at 10:04am
ആനന്ദവല്ലി ടീച്ചര്‍,
മിക്കവാറും ദിവസങ്ങളില്‍ ന്യൂസ്‌ പേപ്പര്‍ നിവര്തിയാല്‍ കാണാവുന്ന കഥകളില്‍ ഒരെണ്ണം -- റിപ്പോര്ട്ടിലോന്നും കാണാന്‍ പറ്റാത്ത ചില സത്യങ്ങളുമായി.

ടീച്ചറെ പോലുള്ള പുണ്യാത്മാക്കള്‍ക്ക് ഇതൊന്നും ദഹിക്കില്ല എന്നും എനിക്ക് തോന്നുന്നു.
Comment by Anandavalli Chandran on April 2, 2012 at 2:18pm

കഥ  വായിച്ചു .വ്യക്തതയില്ലാത്തതുപോലെ .

എന്റെ  ആസ്വാദന ശെഷിക്കുരവാകാം .

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

K D Skandan commented on Whiteline World's album
1 hour ago
മധു ബാലകൃഷ്ണന്‍ commented on Whiteline World's album
1 hour ago
Anandavalli Chandran commented on Whiteline World's album
1 hour ago
A.R. Muralidharan commented on Whiteline World's album
4 hours ago
A.R. Muralidharan liked Whiteline World's photo
4 hours ago
A.R. Muralidharan liked Whiteline World's photo
4 hours ago
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
6 hours ago
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
6 hours ago
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
6 hours ago
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
7 hours ago
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
7 hours ago
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
7 hours ago
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
9 hours ago
അഭി വെളിയമ്പ്ര's blog post was featured
18 hours ago
Malayalam Foundation's blog post was featured
18 hours ago
Devan Tharappil's blog post was featured
18 hours ago

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service